അവസാനമായി ‘കുടുംബസമേതം’; മോനിഷയുടെ സ്മരണകളില്‍ മനോജ് കെ.ജയന്‍

ലയാളത്തിന് ഇന്നും മറക്കാനാവാത്ത നഷ്ടമാണ് മോനിഷ. നീണ്ട ഇടതൂര്‍ന്ന മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയ തനി നാടന്‍ പെണ്‍കുട്ടി. ഇന്ന് നടി മോനിഷയുടെ 29-ാം ഓര്‍മദിവസമാണ്. കേരളക്കരയുടെ സ്‌നേഹം ഏറ്റുവാങ്ങി സിനിമയില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു കാര്‍ അപകടത്തില്‍ മോനിഷ കണ്‍മറഞ്ഞത്. നടിയുടെ ഓര്‍മദിനത്തില്‍ അവരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ മനോജ് കെ.ജയന്‍.

പെരുന്തച്ചന്‍ എന്ന ചിത്രത്തിലും സാമഗാനം എന്ന സീരിയലിലും തന്നോടൊപ്പം സ്‌ക്രീന്‍ പങ്കിട്ട താരം കുടുംബസമേതം എന്ന ചിത്രത്തില്‍ വീണ്ടും ഒരുമിച്ച് അഭിനയിച്ചു.എന്നാല്‍, അത് അവസാന ചിത്രമായിരുന്നെന്നും പിന്നീട് മോനിഷ നൊമ്പരമുണര്‍ത്തുന്ന ഓര്‍മയായെന്നും വേദനയോടെ മനോജ് കെ.ജയന്‍ കുറിച്ചു. മോനിഷയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടന്‍ സ്മരണകള്‍ പങ്കുവച്ചത്.

മനോജ് കെ. ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘മോനിഷഎന്നും നൊമ്പരമുണര്‍ത്തുന്ന ഓര്‍മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവര്‍ത്തകയായിരുന്നു.

1990-ല്‍ പെരുന്തച്ചനു ശേഷം ”സാമഗാനം” എന്ന സീരിയലില്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. അതിലെ ഫോട്ടോസ് ആണിത്.1992 ല്‍ ”കുടുംബസമേതത്തില്‍” അവസാനമായി കണ്ടു.. യാത്ര പറഞ്ഞു,’ മനോജ് കെ. ജയന്‍ ഫേസ്ബുക്കില്‍ എഴുതി.

1992 സെപ്റ്റംബര്‍ 29ന് തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് കാറില്‍ പോകുമ്പോഴാണ് മോനിഷയും അമ്മയും അപകടത്തില്‍പ്പെട്ടത്.

 

Top