മണിച്ചന്റെ വിടുതല്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്റെ വിടുതല്‍ ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചു.ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരും.

സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ജാമ്യം നല്‍കുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും, 19ന് മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ജയില്‍ ഉപദേശക സമിതിക്ക് കോടതി നിര്‍ദേശം നല്‍കി.സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ ഇന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തയാറായില്ല.20 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചനു വേണ്ടി ഭാര്യയാണ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്

 

Top