യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തി പാലായില്‍ പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പായെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടെന്ന് മാണി സി കാപ്പന്‍ ആരോപണം ഉന്നയിച്ചിരുന്നു. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപിയുടെ ധാരണയെന്നും ഒരോ ബൂത്തില്‍ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നല്‍കാനാണ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു.

Top