Manchester United, Inter Milan suffer upset as Europa League kicks off

ലണ്ടന്‍: ഹോസെ മൗറീഞ്ഞോയുടെ മുന്‍ ക്ലബ്ബായ ഇന്റര്‍ മിലാനും ഇപ്പോഴത്തെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി.ഇസ്രയേല്‍ ക്ലബ് ഹാപോള്‍ ബീര്‍ ഷേവയാണ് ഇന്ററിനെ 2-0നു വീഴ്ത്തിയതെങ്കില്‍ യുണൈറ്റഡ്‌സിനെ 1-0ന് ഡച്ച് ക്ലബ് ഫെയനൂര്‍ദാണ് മുട്ടുമടക്കിച്ചത്.

ഏഴു ഗോള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ 3-0നു പിന്നില്‍ നിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ച് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മക്കാബി ടെല്‍ അവീവിനെ തോല്‍പിച്ചു.

ഇറ്റാലിയന്‍ ക്ലബ് എഎസ് റോമ വിക്ടോറിയ പ്ലസനോടു 1-1 സമനില വഴങ്ങി. യൂറോപ്യന്‍ പോരാട്ടത്തില്‍ അരങ്ങേറുന്ന സാസ്വോളോ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരെ 3-0ന്റെ തകര്‍പ്പന്‍ ജയം കുറിച്ചു.

ക്വാരബാഗിനെതിരെ കളി തുടങ്ങി 11ാം സെക്കന്‍ഡില്‍ ഗോള്‍ നേടി ചെക് റിപ്പബ്ലിക് ക്ലബ് ലിബെറെകിന്റെ യാന്‍ സൈകോറ യൂറോപ്പ ലീഗിന്റെ ചരിത്രത്തിലെ വേഗമേറിയ ഗോള്‍ കുറിച്ചു.

ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ കെല്‍റ്റികിനോടു തോറ്റതിന്റെ സങ്കടം തീര്‍ക്കുന്നതായി ബീര്‍ഷേവയുടെ പ്രകടനം. രണ്ടാം പകുതിയില്‍ മിഗ്വേല്‍ വിറ്റോര്‍, മാവോര്‍ ബുസാഗ്ലോ എന്നിവര്‍ നേടിയ ഗോളുകളിലാണ് ഇസ്രയേല്‍ ചാംപ്യന്‍മാര്‍ ഇന്ററിന്റെ മൈതാനമായ സാന്‍ സീറോയെ നിശ്ശബ്ദമാക്കിയത്. പുതിയ കോച്ച് ഫ്രാങ്ക് ഡിബോയറിനു കീഴില്‍ ഇന്ററിന് ആദ്യ യൂറോപ്യന്‍ മല്‍സരം തന്നെ കയ്‌പേറിയതായി.

റോട്ടര്‍ഡാമില്‍ ഫെയനൂര്‍ദിനു വേണ്ടി രണ്ടാം പകുതിയില്‍ ടോണി ട്രിന്‍ഡേഡ് നേടിയ ഗോളാണ് യുണൈറ്റഡിനെ കണ്ണീരു കുടിപ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയോടുള്ള തോല്‍വിക്കു പിന്നാലെ മറ്റൊരു അടി കൂടി. തുടര്‍ച്ചയായ നാലു വിജയങ്ങളോടെ സീസണ്‍ തുടങ്ങിയ മൗറീഞ്ഞോയുടെ മധുവിധുക്കാലത്തിനും ഇതോടെ അവസാനമായി. രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനെ ഇറക്കിയിട്ടും യുണൈറ്റഡിനു ഗോള്‍ കണ്ടെത്താനായില്ല.

യൂറോപ്പ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് കാഴ്ചവച്ചാണ് സെനിത് മക്കാബിക്കെതിരെ ജയിച്ചുകയറിയത്.

കളി 70 മിനിറ്റ് പിന്നിടുമ്പോള്‍ റഷ്യന്‍ ക്ലബ് 0-3നു പിന്നിലായിരുന്നു. അലക്‌സാണ്ടര്‍ കൊകോറിന്‍ ഹെഡറിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയതോടെ തിരിച്ചുവരവിനു തുടക്കം. 81ാം മിനിറ്റില്‍ എലി ദാസ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയതോടെ മക്കാബി പത്തു പേരായി ചുരുങ്ങി.

പിന്നാലെ ബ്രസീലിയന്‍ താരങ്ങളായ മൗറീഷ്യോ, ഗ്വിലിയാനോ എന്നിവരുടെ ഗോളുകളില്‍ സെനിത് ഒപ്പമെത്തി. ഒടുവില്‍ 92ാം മിനിറ്റില്‍ ജോര്‍ജെവിച്ചിന്റെ ഡൈവിങ് ഹെഡറില്‍ വിജയവും

Top