നേപ്പാളില്‍ കുടുങ്ങിയ ഒരാള്‍ കൂടി മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ ഒരാള്‍ കൂടി മരിച്ചു. ആന്ധ്ര സ്വദേശിയായ തീര്‍ഥാടകനാണ് ഹില്‍സയില്‍ വെച്ച് മരിച്ചത്.

അതേസമയം നേപ്പാള്‍ വ്യോമസേനയുടെ 11 വിമാനങ്ങളും ചെറു യാത്രാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോയ 1575 പേര്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ 104 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. 104 ഇന്ത്യക്കാരെയാണ് സിമികോട്ടിലെ ഹില്‍സയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്.

നൂറോളം മലയാളികളുമുണ്ട്. ഒരു മലയാളി വനിത കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം യാത്ര ദുഷ്‌ക്കരമായിരുന്നു. സിമികോട്ട്,ഹില്‍സ,ടിബറ്റ് എന്നിവിടങ്ങളിലായാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്.

Top