ലഖ്‌നൗ: ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ഓക്‌സിജന്‍ വിതരണക്കമ്പനിയുടെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരി അറസ്റ്റില്‍.
ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന കമ്പനിക്കു കുടിശിക തുക നൽകുന്നതിൽ വീഴ്‌ച വരുത്തിയതിന് ആശുപത്രി പ്രിൻസിപ്പലിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു.
കുടിശിക തുക നൽകാത്തതിനാൽ കമ്പനി ഓക്‌സിജൻ വിതരണം അവസാനിപ്പിച്ചതാണു കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 70ഓളം കുട്ടികള്‍ മരിച്ചിരുന്നു.