ഭാര്യയുമായി വഴക്കിട്ടു; മക്കളെ പുഴയിലെറിഞ്ഞ് ദ്വേഷ്യം തീര്‍ത്ത് ഭര്‍ത്താവ്

തഞ്ചാവൂര്‍:കുംഭകോണത്ത് ഭാര്യയുമായി വഴക്കിട്ട് പിണങ്ങിപ്പോയ യുവാവ് മക്കളെ പുഴയിലെറിഞ്ഞു. കുംഭകോണത്തെ പതടി പലം സ്ട്രീറ്റ് സ്വദേശിയായ പാണ്ടി (35) ആണ് കുട്ടിയെ പുഴയിലെറിഞ്ഞത്. സംഭവ സമയത്ത് പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കണ്ടെത്താനായില്ല. മദ്യപാനിയായ പാണ്ടി ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ചെത്തി ഭാര്യ രേണുകയുമായി വഴക്കിട്ടിരുന്നു.

സഹിക്കെട്ട ഭാര്യ ഇക്കാര്യം സഹോദരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇതേച്ചൊല്ലി പാണ്ടിക്ക് താക്കീത് നല്‍കുകയും തല്ലുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പാണ്ടി തന്റെ അഞ്ചുമക്കളില്‍ മുതിര്‍ന്നവരായ പതിനൊന്നും ഏഴും വയസ്സായ ലാവണ്യ, ശ്രീമതി എന്നീ കുട്ടികളുമായി വീട്ടില്‍ നിന്നിറങ്ങുകയും പുഴയില്‍ എറിയുകയുമായിരുന്നു. കുട്ടികളെ പുഴയിലേക്കെറിഞ്ഞുവെന്നാണ് മടങ്ങിയെത്തിയ ശേഷം പാണ്ടി രേണുകയോട് പറഞ്ഞത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയിട്ടും ശ്രീമതിയെ കണ്ടെത്താനായില്ല. അതേസമയം ക്രൂരത കാണിച്ച പാണ്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പരിക്കേറ്റ പാണ്ടിയെ പോലീസ് കുംഭകോണം ഗവണ്‍മന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണ്ടിക്ക് മൂന്ന് പെണ്ണും രണ്ട് ആണ്‍ മക്കളുമാണുള്ളത്.

Top