അവിഹിത ബന്ധത്തിലെ കുട്ടിയെന്ന് സംശയം ; പിതാവ് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി

ചണ്ഡീഗഢ് : കുട്ടി തന്റേതല്ലെന്ന സംശയത്തിനെ തുടർന്ന് മയക്കുമരുന്നിന് അടിമയായ പിതാവ് രണ്ട് വയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

ഛണ്ഡീഗഢിലെ ദേലോണ്‍ മേഖലയിലാണ് ഹര്‍ജിത് കൗര്‍ എന്ന കുഞ്ഞിനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലപാതകത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് സിക്കന്ദര്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ ഭാര്യ ജസ്ബിര്‍ കൗറിന് മറ്റൊരു ബന്ധത്തിൽ ഉണ്ടായ കുട്ടിയാണ് ഹര്‍ജിത് കൗര്‍, അതിനാലാണ് കൊന്നുകളഞ്ഞതെന്നുമാണ് സിക്കന്ദര്‍ പൊലീസിനോട് പറഞ്ഞത്.

കുഞ്ഞ് പിറന്നതിനു പിന്നാലെ അയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബിര്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ജസ്ബിറുമായി പിരിഞ്ഞതിന് ശേഷം ജസ്ബിറിന്റെ സഹോദരി ജസ്‌വീന്ദറിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു സിക്കന്ദര്‍ താമസിച്ചിരുന്നത്.

ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്ന ഇവര്‍ക്കൊപ്പമായിരുന്നു ഹര്‍ജിതിനെ താമസിപ്പിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി ജസ്‌വീന്ദര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവരുടെ രണ്ട് മക്കളെയും സിനിമ കാണാന്‍ അയച്ച ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

എന്നാല്‍, ശനിയാഴ്ചയാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. അപ്പോഴേക്കും സിക്കന്ദര്‍ വീട്ടിൽ നിന്ന് പോയിരുന്നു.

തുടര്‍ന്ന് ദെഹ്‌ലോണ്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും അയാളെ പിടികൂടുകയുമായിരുന്നു.

Top