അള്ളാഹുവിനെ പ്രീതിപ്പെടുത്താൻ എന്ന പേരിൽ നാല് വയസുകാരിയെ ബലികൊടുത്ത് പിതാവ്

Murder

ജോധ്പൂര്‍: റംസാന്‍ മാസത്തില്‍ അള്ളാഹുവിനെ പ്രീതീപ്പെടുത്താനെന്ന പേരില്‍ തന്റെ നാല് വയസുകാരിയെ ബലികൊടുത്ത പിതാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിയുടെ വീട്ടില്‍ നിന്നും മകള്‍ റിസ്വാനയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാന്‍ പിപാര്‍സിറ്റി സ്വദേശിയായ പിതാവ് നവാബ് അലി പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ താഴത്തെ നിലയില്‍ റിസ്വാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പൂച്ച കടിച്ച് കൊന്നതായിരിക്കാമെന്നാണ് നവാബ് അലി കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിനുള്ളിലെ വാതിലുകള്‍ അകത്ത് നിന്നും പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് പൊലീസിനെ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നവാബ് അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ റംസാന്‍ മാസം അള്ളാഹുവിന്റെ അനുഗ്രഹം കിട്ടാന്‍ താന്‍ കുട്ടിയെ ബലി കൊടുത്തെന്ന് സമ്മതിക്കുകയായിരുന്നു.

അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ പ്രതി കുട്ടിയെയും എടുത്ത് താഴത്തെ മുറിയിലെത്തുകയും കുട്ടിയെ മടിയിലിരുത്തി ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ട ശേഷം കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ഒന്നുമറിയാത്തത് പോലെ കുടുംബത്തോടൊപ്പം കിടന്ന് ഉറങ്ങുകയും ചെയ്തു. സംഭവത്തിന്റെ തലേദിവസം കുട്ടിയുമായി ചന്തയിലെത്തിയ പ്രതി മധുരപലഹാരങ്ങളും വസ്ത്രവും വാങ്ങിനല്‍കിയതായും പൊലീസ് പറഞ്ഞു.

Top