അവിഹിത ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെയും രണ്ട് മക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി

murder

ഹൈദരാബാദ്: അവിഹിതം ആരോപിച്ച് ഭാര്യയെയും രണ്ട് മക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. 33 കാരനായ ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദ്‌നിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകന്‍ പ്രവീണ്‍, മകള്‍ ക്രിസ്റ്റി എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തെലുങ്കാനയിലാണ് സംഭവം നടന്നത്. രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങി. വഴക്ക് തുടങ്ങിയപ്പോള്‍ തന്നെ അമ്മയെയും സഹോദരനെയും പ്രവീണ്‍ ഇറക്കി വിട്ടിരുന്നു. തുടര്‍ന്ന് ഭാര്യയുമായുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റതിനാല്‍ തല്‍ക്ഷണം ചാന്ദിനി മരണപ്പെട്ടു.

സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു ചാന്ദ്‌നി. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷം പ്രവീണ്‍കുമാറുമായി ചാന്ദ്‌നി പ്രണയത്തിലാകുകയായിരുന്നു. കുഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദ്‌നിക്ക് അവിഹിത ബന്ധമുണ്ടോയെന്ന് പ്രവീണിന് സംശയം ജനിച്ചു. സംശയം തുടങ്ങിയതിന് ശേഷം പലപ്പോഴും ചാന്ദ്‌നി ക്രൂര മര്‍ദനത്തിന് ഇരയാകേണ്ടി വന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചാന്ദിനിയെ ക്രൂരമായി കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രവീണിന്റെ തീരുമാനം. എന്നാല്‍ ഭാര്യയും താനും മരിച്ചാല്‍ മക്കള്‍ ആനാഥമാകില്ലെയെന്ന സംശയം ഉടലെടുത്തു. തുടര്‍ന്ന് മക്കളെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മകന്‍ അയാനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മകള്‍ ക്രിസ്റ്റിയെ ഭാര്യയെ കൊന്ന ഇരുമ്പു ദണ്ഡ്‌കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Top