ഭാര്യയും മക്കളും ചേർന്ന് ഗ്രഹനാഥനെ കൊന്നു

ത്തർപ്രദേശ് ;ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും, ഭാര്യയും ചേർന്ന് ഗ്രഹനാഥനെ കഴുത്തുഞെരിച്ച് കൊന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ നിരന്തര പീഡനങ്ങൾക്ക് ഇരയായി, സഹിക്ക വയ്യാതെയാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃദ ശരീരം അടുത്തുള്ള ബെസ്റ്റ് സ്റ്റാൻഡിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെയും പെൺകുട്ടികളെയും ഇയാൾ നിരന്തരം ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കാറുണ്ടെന്നും, വർഷങ്ങൾക്ക് മുന്നേ പതിനൊന്ന് വയസുള്ള മകളെ ഇയാൾ പീഡിപ്പിച്ചു കൊന്നിട്ടുണ്ടെന്നും ഭാര്യ മൊഴി നൽകി. ഇയാൾക്കെതിരെ പൊലിസിൽ പരാതി നൽകിയിട്ടും ഒരുത്തരത്തിലുള്ള നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇവർ തന്നെ കൊലപാതത്തിന് മുതിർന്നത്.

Top