മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോണ്‍ടേഴ്‌സിന്

ലണ്ടന്‍ : ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോണ്‍ടേഴ്‌സിന്.

അദ്ദേഹത്തിന്റെ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിലാണ് അവാർഡ് ലഭിച്ചത് .

വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിലെ പ്രതിപാദ്യമെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് വിഷയം. 11 വയസ്സുള്ളപ്പോഴാണ് എബ്രഹാം ലിങ്കന്റെ മകൻ മരണപ്പെടുത്ത്.

ഭാവി ജീവിതത്തെ മാറ്റിയെഴുതാന്‍ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് തനിക്ക് ലഭിച്ചതെന്ന് സോണ്‍ടേഴ്‌സ് പറഞ്ഞു.

മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോണ്‍ടേഴ്‌സ്.

അപരിചിതമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അമേരിക്കയില്‍ തനത് സംസ്‌കാരം സംരക്ഷിക്കുന്നതിനേക്കുറിച്ച് നമ്മള്‍ ഏറെ കേള്‍ക്കുന്നു- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങളെ പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണത്തില്‍ പേരുപറയാതെ സോണ്‍ടേഴ്‌സ് വിമര്‍ശിച്ചു.

മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരുമാണ് ഈ വർഷത്തെ മാന്‍ ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്.

Top