ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് ; ജനങ്ങള്‍ ബി.ജെ.പിയെ തിരസ്‌കരിച്ചു: മമത

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി. ബംഗാളില്‍ ജയിച്ചിരിക്കുന്നത് വികസനമാണെന്നും, ബി.ജെ.പിയുടെ ധാര്‍ഷ്ട്യം ബംഗാളില്‍ ചെലവാകില്ലെന്നും ജനങ്ങള്‍ ബി.ജെ.പിയെ തിരസ്‌കരിച്ചുവെന്നും മമത പറഞ്ഞു. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ് ബി.ജെ.പിയെന്നും അതിനുളള ഉത്തരമാണ് ബംഗാളില്‍ സംഭവിച്ചതെന്നും മമത വ്യക്തമാക്കി.

കലിയഗഞ്ച്,ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്.കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കലിയഗഞ്ചിലും ബിജെപിയുടെ സിറ്റിംഗ് സീറ്റ് രംഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ഥി ജയിക്കുന്നത്.

2304 വോട്ടിനാണ് കലിയഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ ജയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Top