അനിവാര്യമായ ഒരു വീഴ്ചയുടെ പടിക്കലാണിപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നില്‍ക്കുന്നത്. മമതയുടെ വലം കൈയ്യായ സോവന്‍ ചാറ്റര്‍ജി കൂടി ബി.ജെ.പിയിലെത്തിയതിലൂടെ കാവിയിലേക്കുള്ള ദൂരമാണ് തൃണമൂല്‍ നേതാക്കളെയും അനുയായികളെയും സംബന്ധിച്ച് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.