ഐ.വി ശശി ഭര്‍ത്താവെന്നതിലുപരി ഗുരുവാണ്; സീമ

ലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സീമ. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സീമ ചലച്ചിത്രരംഗത്ത് സജീവമായത്. നൃത്തശാല, ആവനാഴി, അങ്ങാടി, മഹായാനം, മനുഷ്യമൃഗം, ലിസ, അഹിംസ തുടങ്ങി 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെയാണെന്നും ഭര്‍ത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹമെന്നും സീമ പറയുന്നു.

ഇപ്പോഴിതാ അഭിനയത്തെക്കുറിച്ച് താരം മനസ്സു തുറന്നിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്. അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്. ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നുവെന്നും സീമ പറയുന്നു. ‘പഴയ നടന്‍മാര്‍ക്കും ഇപ്പോഴുള്ളവര്‍ക്കും വ്യത്യസ്ത സ്‌റ്റൈലാണ്. കാലങ്ങളായി അഭിനയരംഗത്തുള്ളവര്‍ മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു നല്‍കുന്നു. ഓരോ നടി നടന്മാരും തങ്ങളുടേതായ രീതിയില്‍ തന്നെയാണ് അഭിനയിക്കുന്നത്.

ഒരു കാലത്ത് മലയാള സിനിമയില്‍ സാരി എന്നതിനു പകരം ബെല്‍ബോട്ടവും മിഡിയുമൊക്കെ കൊണ്ടുവന്നത് സീമയാണെന്ന് പറയാറുണ്ട്. ഇപ്പോഴും ന്യൂ ജനറേഷന്‍ പറയുന്നത് എന്റെ പേര് തന്നെയാണ്. ഇത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. അത് കോപ്പിയടിച്ചതൊന്നുമല്ല. അതുപോലെ ‘രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല’… എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്. അതിലെ ഡാന്‍സ് മൂവ്‌മെന്റൊക്കെ ചെയ്യുമ്പോഴുള്ള രസം ഒന്നുവേറെതന്നെയായിരുന്നു. ആ ഡാന്‍സ് കണ്ട് ശശിയേട്ടന്‍ പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഇങ്ങനൊരു നര്‍ത്തകിയെ സ്വന്തമാക്കിയത് ഭാഗ്യമാണെന്നും അദ്ദേഹം പറയുമായിരുന്നു. ആ വാക്കുകള്‍ എന്റെ കാതില്‍ ഇപ്പോഴുമുണ്ട്. ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെയാണെന്നും ഭര്‍ത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹമെന്നും സീമ പറയുന്നു.

Top