malayali joind is

കാസര്‍ഗോഡ്: മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവേന്ന സംശയം നിലനില്‍ക്കെ നാടുവിട്ടവരിലൊരള്‍ ഭാര്യയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത്.

നരകത്തില്‍ നിന്നും സ്വര്‍ഗത്തിലെത്തിയെന്നും ഇനി തേടേണ്ടെന്നുമാണ് സന്ദേശത്തില്‍. ഇവിടെ അമേരിക്ക നിരപരാധികളെ കൊല്ലുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി താന്‍ സ്വയം സമര്‍പ്പിക്കുകയാണ്.

മാതാപിതാക്കളെ പറഞ്ഞു മനസിലാക്കണമെന്നും അവരേയും കൂട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തണമെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.

ഒരു മാസം മുന്‍പാണ് തീര്‍ത്ഥയാത്രയുടെ പേരില്‍ കാസര്‍ഗോഡില്‍ നിന്നും പതിനൊന്ന് പേര്‍ രാജ്യത്തിന് പുറത്ത് കടന്നത്. പാലക്കാട് നിന്നും മൂന്ന് പേരും ഭീകര സംഘടനയുടെ ഭാഗമായതായാണ് വിവരം.

തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഡോ ഹിജാസും കുടുംബവും, ഉടുംമ്പുന്തലയിലെ എഞ്ചിനീയറായ അബ്ദുള്‍ റഷീദും കുടുംബവും, തൃക്കരിപ്പൂരിലെ മര്‍ഹാന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്നും ഇസ, യനിയ ഇവരുടെ ഭാര്യമാരുമാണ് കാണാതായ സംഘത്തില്‍പ്പെടുന്നത്.

തെറ്റുതിരുത്തി തിരിച്ചു വന്നില്ലെങ്കില്‍ മയ്യത്തു പോലും കാണേണ്ടെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് ഇവര്‍ കടന്നതായാണ് സംശയിക്കുന്നത്.

Top