ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന എറണാകുളം സ്വദേശി കീഴടങ്ങിയതായി സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതി കീഴടങ്ങിയതായി സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദിന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യനാണ് കീഴടങ്ങിയത്.

ദേശീയ അന്വേഷണ ഏജന്‍സിയാണ് കീഴടങ്ങിയവരില്‍ സോണി സെബാസ്റ്റ്യന്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.

കീഴടങ്ങിയവര്‍ക്കിടയില്‍ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എൻഐഎ പരസ്യപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ആയിഷയും ഉള്ളത്. ഇവർക്കെതിരെ ചന്തേര പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഐഎസ്ഐസിലോ, ഐഎസ്ഐഎല്ലിലോ ചേർന്ന് പ്രവർത്തിക്കുന്നുവെന്നായിരുന്നു സംശയം.

ഭീകര സംഘടനയായ ഐസില്‍ ചേര്‍ന്ന് രാജ്യം വിട്ട മലയാളി സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായ വിവരം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ അഛിന്‍ മേഖലയില്‍ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേര്‍ മലയാളികളാണെന്നായിരുന്നു ലഭിച്ച സൂചന.

Top