ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍

ഡൽഹി:മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍. ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചത്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ വെള്ളിയാഴ്ചയാണ് മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല സമ്മതിച്ചില്ല. മഹുവക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്?വേഡും ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങള്‍ ശരിവച്ച എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.

 

Top