mahindra scorpio and nuvosport recalled over faulty fluid hose

ന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിലെ ഫ്‌ളൂയിഡ് ഹോസ് തകരാറിന്റെ പേരില്‍ പുതുതലമുറ സ്‌കോര്‍പിയൊ’യും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നുവൊസ്‌പോര്‍ട്ടും തിരിച്ചുവിളിക്കാന്‍ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം) ഒരുങ്ങുന്നു.

ഈ തകരാറിന്റെ പേരില്‍ എത്ര വാഹനങ്ങളാണു തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍ ഫ്‌ളൂയിഡ് ഹോസ് സ്ഥാപിച്ച സ്ഥാനത്തിലെ പിഴവു മൂലം അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണു വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും മഹീന്ദ്ര ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി(ബി എസ് ഇ)നെ അറിയിച്ചു.

2016 ജൂണ്‍ വരെ നിര്‍മിച്ച സ്‌കോര്‍പിയൊയും നുവൊസ്‌പോര്‍ട്ടുമാണു തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. അവശ്യമുള്ള പക്ഷം അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

വാഹന ഉടമകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റി(സയാം) പ്രഖ്യാപിച്ച വോളന്ററി കോഡ് ഓണ്‍ വെഹിക്കിള്‍ റീകോള്‍ പ്രകാരം ഈ നടപടി സ്വീകരിച്ചതെന്ന് മഹീന്ദ്ര വിശദീകരിച്ചു.

പിന്‍ ഡ്രൈവ്ഷാഫ്റ്റില്‍ വിള്ളലുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ മാസം കമ്പനി സാങ്യങ് ‘റെക്സ്റ്റന്‍’ എസ് യു വികളും തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു.

Top