മാഹിയും തെരഞ്ഞെടുപ്പ് ചൂടില്‍: നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങി മുന്നണികൾ

മാഹി: കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ സിപിഐഎമ്മും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും  മാഹിയിൽ നേര്‍ക്കുനേര്‍ പോരാടുകയാണ്. എന്‍ഡിഎ ഘടക കക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസും പ്രതീക്ഷയോടെ മത്സര രംഗത്തുണ്ട്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒരേ മുന്നണിയിലുള്ള കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലാണ് മാഹിയിലെ പ്രധാന പോരാട്ടം. മൂന്ന് പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച മാഹി കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനിലൂടെ സിപിഐഎം പിടിച്ചെടുത്തിരുന്നു.

അധ്യാപകനും പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍. ഹരിദാസാണ് സിപിഐഎം സ്ഥാനാർത്ഥി.മാഹി നഗരസഭാ മുന്‍ ചെയര്‍മാന്‍ കൂടിയായ രമേശ് പറമ്പത്തിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്.ന്‍ആര്‍ കോണ്‍ഗ്രസിലെ വി.പി. അബ്ദുള്‍ റഹ്മാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയിലെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ തവണയും മത്സര രംഗത്തുണ്ടായിരുന്നു.

32000 ത്തോളം വോട്ടര്‍മാര്‍ മാത്രമുള്ള മാഹിയില്‍ ഇത്തവണയും പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ചാണ് മുന്നണികളുടെ പ്രചാരണം.

Top