ഫാത്തിമ ലത്തീഫിന്റെ മരണം; ആരോപണ വിധേയനായ അധ്യാപകനെ ഇന്ന് ചോദ്യം ചെയ്യും

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അതിനിടെ ക്യാമ്പസില്‍ പൊലീസുകാരെ വിന്യസിച്ചു.

ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് അഡീഷ്ണല്‍ കമ്മീഷ്ണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. മരണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറി.

അതേസമയം ഫാത്തിമയുടെ ബന്ധുക്കള്‍ ഇന്ന്് തമിഴ്‌നാട് ഗവര്‍ണറെ കണ്ടേക്കും. ഇന്നലെ ചെന്നൈയിലെത്തിയ പിതാവ് അബ്ദുള്‍ ലത്തീഫ് തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടിരുന്നു.

Top