മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനം; സിന്ധ്യപക്ഷത്തിന് കൂടുതല്‍ പ്രാമുഖ്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. ആകെ 28 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതത്. ഇതില്‍ 12 പേരും കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയവരാണ്.

രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശ് മന്ത്രിസഭയുടെ രണ്ടാമത്തെ കാബിനറ്റ് വിപുലീകരണമാണിത്.

കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പല ബിജെപി നേതാക്കളെയും അവസാന നിമിഷം ഒഴിവാക്കി. രണ്ട് ദിവസത്തോളം ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനത്തില്‍ അന്തിമ തീരുമാനമുണ്ടായത്.

കോണ്‍ഗ്രസ് നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്.

കമല്‍നാഥ് സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്നു മാര്‍ച്ച് 23നാണ് ബിജെപി നേതാവ് ശിവ്രാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

അതേസമയം, സിന്ധ്യയ്‌ക്കൊപ്പമെത്തിയവരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

Top