മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വേ

karnataka bjp

ന്യൂഡല്‍ഹി : മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രീപോള്‍ സര്‍വേ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരേക്കാള്‍ ശിവ്രാജ് സിംഗ് ചൗഹാന്‍ ജനപ്രീതിയില്‍ ഏറെ മുന്നിലാണെന്നും സര്‍വേ പറയുന്നു.

230 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 122 സീറ്റും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 95 സീറ്റുമാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് 115 സീറ്റാണ് വേണ്ടത്. സമാജ്വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും അടങ്ങിയ മുന്നണിക്ക് പത്തു സീറ്റും മായാവതിയുടെ ബി.എസ്.പിക്ക് മൂന്നു സീറ്റും ലഭിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

2013ല്‍ 165 സീറ്റു നേടിയാണ് ബി.ജെ.പി അധികാരം നിലനിറുത്തിയത്. ഇക്കുറി വോട്ടില്‍ മൂന്നു ശതമാനത്തിന്റെ ഇടിവുണ്ടാകും. കഴിഞ്ഞ തവണ 36.38ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 65 സീറ്റില്‍ മാത്രമാണ് ജയിച്ചത്. ഇക്കുറി വോട്ട് രണ്ടുശതമാനം വോട്ടില്‍ വര്‍ദ്ധിക്കുമെന്നും പ്രവചനം പറയുന്നു.

Top