ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധി ദു:ഖകരമെന്ന് എം എ ബേബി

തിരുവനന്തപുരം: ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നത് തടഞ്ഞുളള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് അനുവദിച്ച ഹൈക്കോടതി വിധി അങ്ങേയറ്റം ദു:ഖകരമാണെന്ന് ചൂണ്ടിക്കാട്ടിയ എം.എ ബേബി, മതത്തിന്റെ പേരില്‍ മുസ്ലീങ്ങളെ ഘെട്ടോകളിലേക്ക് തളളാനേ വിധി സഹായിക്കൂ എന്നും അഭിപ്രായപ്പെട്ടു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് മാറ്റുന്നത് ദോഷകരമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എം.എ ബേബി ഓര്‍മ്മിപ്പിച്ചു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:

ശിരോവസ്ത്രം ധരിച്ച് പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് അനുവദിച്ച കര്‍ണാടക ഹൈക്കോടതി വിധി അങ്ങേയറ്റം ദുഃഖകരമാണ്; പ്രതിഷേധാര്‍ഹമാണ്.

പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് മാറ്റി നിറുത്തുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമുണ്ടാക്കും. മതത്തിന്റെ പേരില്‍ മുസ്ലിങ്ങളെ ഘെട്ടോകളിലേക്ക് തള്ളാനാണ് ആത്യന്തികമായി ഈ വിധി സഹായിക്കുക. പണ്ട് ജര്‍മനിയില്‍ ജൂതരെ ഹിറ്റ്‌ലര്‍ ചെയ്തപോലെ.

നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിധി ഇക്കാര്യത്തിലെ അപ്പീലില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Top