ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദക്കണമോയെന്ന കാര്യം ഇന്ത്യ പരിശോധിക്കുന്നത്. 1960 സെപ്തംബര്‍ 19നാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടത്.