M M Hassan against Sudheeran

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി എം.എം ഹസന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറ്റവും മോശം നിലപാടെടുത്തത് സുധീരനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ നയിക്കുന്ന ആളെന്ന നിലയില്‍ തോല്‍വിയുടെ ഉത്തരവാദിത്വം സുധീരന് തന്നെയാണ്. സഹപ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും ഹസന്‍ ആരോപിച്ചു.

സുധീരന്റെ പിടിവാശിയാണ് മദ്യനയത്തിന് പിന്നില്‍. മദ്യലോബിയുടെ ആളെന്ന ആരോപണം മറികടക്കാനും ആത്മാര്‍ത്ഥത തെളിയിയിക്കാനും ഉമ്മന്‍ചാണ്ടി കടുത്ത തീരുമാനം എടുത്തു. രണ്ട് നേതാക്കള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ ഫലമായിരുന്നു മദ്യനയം. ബെന്നി ബഹനാനോട് സുധീരന്‍ ചെയ്തത് ക്രൂരതയാണ്. ബെന്നിക്ക് ഒരു കുടുംബം ഉണ്ടെന്ന് സുധീരന്‍ ഓര്‍ത്തില്ലെന്നും ഹസ്സന്‍ പറഞ്ഞു.

Top