12-ാം ക്ലാസ് പരീക്ഷ സെന്റര്‍ വീട്; യുപിയില്‍ സ്‌കൂള്‍ ജീവനക്കാര്‍ അറസ്റ്റില്‍

ലഖ്‌നൗ: വീട് പന്ത്രണ്ടാം ക്ലാസ് പരീക്ഷ സെന്ററാക്കി മാറ്റിയ സ്‌കൂള്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് സംഭവം.

12ാം ക്ലാസ് ബോര്‍ഡ് പരീക്ഷക്ക് കുട്ടികളെ സഹായിക്കാനായിരുന്നു സ്‌കൂളിന്റെ തട്ടിപ്പ് ശ്രമം. സ്‌കൂളിന്റെ സമീപത്തായുള്ള ക്ലര്‍ക്കിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ക്ലര്‍ക്കിനേയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്. മാത്രമല്ല സ്റ്റാമ്പ് ചെയ്ത ഉത്തര കടലാസുകളും ഉത്തരമെഴുതുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പരീക്ഷ പേപ്പറില്‍ ഉത്തരങ്ങള്‍ എഴുതിയ ശേഷം കുട്ടികളുടെ ഉത്തര കടലാസില്‍ കൂട്ടിച്ചേര്‍ക്കാനായിരുന്നു പദ്ധതിയെന്നും തട്ടിപ്പ് തിരിച്ചറിയാതിരിക്കാനാണ് ഉത്തരകടലാസുകളില്‍ സ്റ്റാമ്പ് പതിച്ചതെന്നും പൊലീസ് പറഞ്ഞു.

Top