ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി; പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ലെന്നും അതു കൊണ്ടാണ് നടപടിയില്‍ താമസമുണ്ടാകുന്നതെന്നും അല്ലെങ്കില്‍ കോടതിയില്‍ പൊലീസ് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാവുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും തെളിവില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കോടതി അറസ്റ്റിന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ബിഷപ്പിനെതിരെ തെളിവുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം താന്‍ വിലയിരുത്തിയിട്ടില്ല, മൊഴികളും തെളിവുകളും ഒത്തുനോക്കി പരിശോധിക്കുവാനാണ് അന്വേഷണ സംഘം പഞ്ചാബില്‍ നിന്ന് മടങ്ങുന്നത്, മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ജലന്ധര്‍ പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട് ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

Top