ഉത്തര്‍പ്രദേശില്‍ മേനകാഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റം

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മേനകാഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റം. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

സോനുസിങ്ങിന്റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നും ഇവിടെ ഇത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും മേനകാഗാന്ധി ആരോപിച്ചു.തുടര്‍ന്ന് മേനകാഗാന്ധിയുടെ ആരോപണം നിഷേധിച്ച് സോനുസിങും എത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബി.ജെ.പി.സ്ഥാനാര്‍ഥിയാണ് മേനകാഗാന്ധി. ഇവിടുത്തെ എസ്.പി.-ബി.എസ്.പി. സഖ്യ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ്‌സോനുസിങ്.

Top