വാങ്ങുന്നത് 77.36 രൂപയ്ക്ക്; ബിവറേജ് ഔട്ട് ലെറ്റുകളിൽ എത്തുമ്പോള്‍ 820 രൂപ

കോഴിക്കോട്: സംസ്ഥാന ഖജനാവിലേക്ക് കോടികള്‍ എത്തുന്നത് മദ്യപാനികളെ പിഴിഞ്ഞാണെന്ന വിവരാവകാശ രേഖ പുറത്ത്. കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശരേഖയിലാണ് മദ്യത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ പത്തിരട്ടി വില ഈടാക്കിയാണ് വില്‍പന നടത്തുന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയനാണ്‌ വിവിധ മദ്യങ്ങള്‍ സര്‍ക്കാര്‍ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്ലെറ്റുകളില്‍ എന്തുവിലയ്ക്കാണ് വില്‍ക്കുന്നതെന്നും ചോദിച്ച് വിവരാകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

ഇതിന് നല്‍കിയ മറുപടിയിലാണ് കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വിലഈടാക്കിയാണ് ബീവറേജ് കോര്‍പ്പറേഷന്‍ വില്‍ക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്.ഈ വിവരാവകാശ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒരു ഫുള്‍ എം.എച്ച് 77.36 രൂപയ്ക്കാണ് സര്‍ക്കാര്‍ മദ്യക്കമ്പനികളില്‍ നിന്ന് വാങ്ങുന്നത്. ഇതിന് ബീവറേജ് ഔട്ട്ലെറ്റിലെ വില 820 രൂപയും. ഇത്തരത്തില്‍ കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ 10 ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് ഈടാക്കുന്ന ഉയര്‍ന്നനികുതിയാണ് ഇത്രയും വില വരാന്‍ കാരണം.

Top