ലിഗ കൊലപാതക കേസ് :കൊലയാളികള്‍ മൂന്നു പേരെന്ന് സൂചന, ഒരാള്‍ യോഗപരിശീലകന്‍

liga

തിരുവനന്തപുരം: വിദേശ വനിത ലിഗയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നുപേരെന്നു സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.കാട്ടിലെത്തിച്ചതു യോഗ പരിശീലകനാണെന്നാണ് ലഭിക്കുന്ന സൂചന.

വള്ളത്തില്‍നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു. സൗഹൃദം ഭാവിച്ച് വളളത്തില്‍ കൂട്ടിക്കൊണ്ടുപോയെന്നാണ് സൂചന.മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ലെന്‍സ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

സമീപത്തെ പുഴയില്‍ മുങ്ങല്‍ വിദ്ഗദ്ധരെ കൊണ്ടുവന്ന് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ലിഗ കൊല്ലപ്പെട്ടതു സംഘം ചേര്‍ന്നുള്ള ആക്രമത്തിലാണെന്നു വ്യക്തമാക്കുന്ന തരത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയയുന്നു.

Top