അന്ന് ബിജെപി ഓഫീസില്‍ നടന്നത് മക്കളുടെ നിലവിളി കേട്ട അച്ഛന്റെ പ്രതികരണമെന്ന് ബിനു

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉണ്ടായ ആക്രമണത്തെ ന്യായീകരിച്ച് ജയിലില്‍ നിന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ഐ.പി ബിനുവിന്റെ കത്ത്.

‘ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അന്ന് നടന്നത്,മക്കളുടെ നിലവിളികേട്ട ഒരച്ഛന്റെ, അമ്മയുടെ നിലവിളി കേട്ട ഒരു മകന്റെ പെട്ടന്നുള്ള പ്രതികരണം മാത്രമായിരുന്നു.ഇതിന്റെ പേരില്‍ എനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും നടക്കുന്ന കുപ്രചരണങ്ങള്‍ വൈകിയാണെങ്കിലും ജയില!ഴിക്കുള്ളിലിരുന്ന്,
വേദനയോടെ ഞാന്‍ അറിയുന്നുണ്ട്.
എനിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടാകാം,
എന്റെ പ്രവര്‍ത്തികാരണം പാര്‍ട്ടിക്കുണ്ടായ കോട്ടത്തിന് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ സഖാക്കളോടും ഖേദം പ്രകടിപ്പിക്കുന്നു’. ബിനു പറയുന്നു.

നിങ്ങളിലൊരാള്‍ക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.
മാനവികതയ്ക്കും സാധാരണക്കാരനും വേണ്ടി നിലകൊള്ളുന്ന ഓരോ കമ്മ്യൂണിസ്റ്റ് കാരനെയും കൊല്ലുമെന്ന് കൊലവിളി മുഴക്കി സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ മുന്നേറുന്നത് സമര സഖാവെന്ന നിലയില്‍ എന്നെ ലജ്ജിപ്പിക്കും. അതുകൊണ്ട് മാത്രമാണ് ഗൂഡാലോചനയുടെ പ്രഭവ കേന്ദ്രത്തിലേക്ക് ആ രാത്രി തന്നെ
ഈങ്ക്വിലാബ് മുഴക്കി ഞാനും സമരസഖാക്കളും മാര്‍ച്ച് ചെയ്തത്. ജയിലില്‍ നിന്ന് അയച്ച കത്തില്‍ ഐ.പി ബിനു ചൂണ്ടിക്കാട്ടി.

ഒരു മാധ്യമ പ്രവര്‍ത്തകനാണ് ബിനുവിന്റെ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :-

‘കുന്നുകുഴി വാര്‍ഡിലെ പ്രിയപ്പെട്ട നാട്ടുകാരെ,
സുഹൃത്തുക്കളെ സഖാക്കളെ,
തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ആര്‍എസ്എസ്-ബിജെപി-സംഘപരിവാര്‍ ശക്തികള്‍ അക്രമം അഴിച്ചുവിട്ട രാത്രി നിങ്ങള്‍ മറന്നിരിക്കില്ലല്ലോ,

അക്രമത്തെ ആത്മ സംയമനത്തോടെ കാണണമെന്നും അക്രമത്തിലേക്ക് ഇറങ്ങരുതെന്നും എന്നെ വിളിച്ച സഖാക്കളോട് പലതവണ പറഞ്ഞു.

രാത്രി കുറച്ച് വൈകിയപ്പോള്‍ ഒരു ആര്‍എസ്എസ് നേതാവ് എന്നെ വിളിച്ച് കന്നുകുഴി വാര്‍ഡില്‍ ഒരിടത്ത് ഡ്രൈനേജ് പൊട്ടിയെന്നും അതുവരെ വരാമോ എന്നും ചോദിച്ചു.. എന്നെ ആക്രമിക്കാനുള്ള ആസുത്രിത നീക്കമായിരുന്നു അതെന്ന് മനസ്സിലായതുകൊണ്ട് രാത്രി വീട്ടില്‍ നിന്ന് ഇറങ്ങേണ്ടതില്ലെന്ന് പാര്‍ട്ടി സഖാക്കള്‍ എന്നോട് പറഞ്ഞു.

അക്രമം നമുക്ക് വേണ്ട എന്ന രീതിയിലുള്ള ഫേസ് ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് എന്റെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം ഉണ്ടായത്…വൃദ്ധരും രോഗികളുമായ അച്ഛനും അമ്മയും . പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഭാര്യ ,അങ്ങനെ സാധാരണയില്‍ സാധാരണക്കാരായ എന്റെ രക്തബന്ധുക്കളെയെും എന്നെയും ലക്ഷ്യമാക്കിയുള്ള ആര്‍എസ്എസ് സംഘപരിവാര്‍ ആക്രമണത്തില്‍ നിന്ന് തലനാരി!ഴയ്ക്കാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്. ..

എന്റെ വീടിനും എനിക്കും നേരെ ആക്രമണം നടത്തി ഓം കാളി വിളിച്ച് സംഘപരിവാരങ്ങള്‍ എന്റെ നഗരത്തില്‍ ഫാസിസം വളര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.

binu1

നിങ്ങളിലൊരാള്‍ക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.
മാനവികതയ്ക്കും സാധാരണക്കാരനും വേണ്ടി നിലകൊള്ളുന്ന ഓരോ കമ്മ്യൂണിസ്റ്റ് കാരനെയും കൊല്ലുമെന്ന് കൊലവിളി മു!ഴക്കി സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ മുന്നേറുന്നത് സമര സഖാവെന്ന നിലയില്‍ എന്നെ ലജ്ജിപ്പിക്കും. അതുകൊണ്ട് മാത്രമാണ് ഗൂഡാലോചനയുടെ പ്രഭവ കേന്ദ്രത്തിലേക്ക് ആ രാത്രി തന്നെ
ഈങ്ക്വിലാബ് മു!ഴക്കി ഞാനും സമരസഖാക്കളും മാര്‍ച്ച് ചെയ്തത്.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അന്ന് നടന്നത്,മക്കളുടെ നിലവിളികേട്ട ഒരച്ഛന്റെ, അമ്മയുടെ നിലവിളി കേട്ട ഒരു മകന്റെ പെട്ടന്നുള്ള പ്രതികരണം മാത്രമായിരുന്നു.ഇതിന്റെ പേരില്‍ എനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും നടക്കുന്ന കുപ്രചരണങ്ങള്‍ വൈകിയാണെങ്കിലും ജയിലഴിക്കുള്ളിലിരുന്ന്,
വേദനയോടെ ഞാന്‍ അറിയുന്നുണ്ട്. എനിക്ക് വീ!ഴ്ച്ച പറ്റിയിട്ടുണ്ടാകാം,
എന്റെ പ്രവര്‍ത്തികാരണം പാര്‍ട്ടിക്കുണ്ടായ കോട്ടത്തിന് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ സഖാക്കളോടും ഖേദം പ്രകടിപ്പിക്കുന്നു.

നഗരത്തിലങ്ങിങ്ങ് പാര്‍ട്ടി സഖാക്കളും പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കപ്പെട്ടതറിഞ്ഞ, സ്വന്തം വീടിനും വീട്ടുകാര്‍ക്കും നേരെ നടന്ന ആക്രമണത്തിന് സാക്ഷിയായ ഒരു സമര സഖാവിന്റെ പ്രതികരണം മാത്രമായിരുന്നു അതെന്ന് പ്രിയ സഖാക്കള്‍ മനസ്സിലാക്കുമല്ലോ..

എന്റെ നാടും നാട്ടുകാരും സമാധാനത്തോടെ പുലരണം എന്ന് തന്നെയാണ് എന്നെപോലെ ലക്ഷോപലക്ഷം സമരസഖാക്കളും സ്വപ്നം കാണുന്നതും ലക്ഷ്യമാക്കുന്നതും.

binu2

എന്നെ സ്‌നേഹിക്കുകയും എന്നെ അറിയുകയും ചെയ്യുന്ന എന്റെ വാര്‍ഡിലെ ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും എന്റെ പ്രവര്‍ത്തി വേദന സമ്മാനിച്ചെങ്കില്‍,റിമാന്റ് തടവുകാരനായി ക!ഴിയുന്ന ഞാന്‍ തിരികെ എത്തി നിങ്ങളെ നേരില്‍ കണ്ട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാം.

നമ്മുടെ വാര്‍ഡില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍, കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്ന് നടത്തുന്ന കുപ്രചരണങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രിയപ്പെട്ടവരെ നിങ്ങളിലൊരാള്‍മാത്രമാണ് ഞാന്‍ .
അക്രമത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടരുതേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് കാരനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തുന്ന കൗണ്‍സിലറുമെന്ന നിലയില്‍ എനിക്കും കുടുംബത്തിനും നേരെ നടന്ന ആക്രമണം ആരും കണ്ടില്ലെന്ന്, നടിക്കരുത്..
നിങ്ങള്‍ക്ക് പകരം നല്‍കാന്‍ എനിക്ക് സ്വന്തമായുള്ളത് രക്താഭിവാദ്യങ്ങള്‍ മാത്രം.

നിങ്ങളുടെ സ്വന്തം ഐ പി ബിനു

Top