ഡിജിപി ഓഫിസിലേക്ക് ഉണ്ടായത് സാധാരണ സമര രീതിയല്ല,അസാധാരണമായ സംഭവം; ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയും പ്രതികരണവുമായി ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്.പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി.കോണ്‍ഗ്രസ് ജാഥ ആരംഭിച്ചത് മുതല്‍ റോഡരികിലെ ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു.റോഡില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.ഡിജിപി ഓഫിസിലേക്ക് ഉണ്ടായത് സാധാരണ സമര രീതിയല്ല.അസാധാരണമായ സംഭവം അരങ്ങേറി.കമ്പിവടികളും വാളുകളും കയ്യില്‍ കരുതി പ്രകടനം നടത്തി.ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു നേതാക്കളും അണികളും..നേതാക്കള്‍ സംസാരിക്കുമ്പോള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.കല്ലെറിഞ്ഞപ്പോള്‍ പോലീസ് പിന്നോട്ട് മാറി സംയമനം പാലിച്ചതാണ്.പോലീസിന് നേരെ തുരു തുരാ കല്ലെറിഞ്ഞു.പോലീസിന് നേരെ കല്ലേറ് വന്നാല്‍ പിന്നെന്തു ചെയ്യണം.അക്രമികളെ തുരുത്തുകയാണ് പോലീസ് ചെയ്തത്.പോലീസിന്റെ അഭ്യര്‍ത്ഥന കേട്ടില്ല.അതിനാല്‍ പോലീസിന് പ്രതിരോധിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ സംഘര്‍ഷവും കലാപവും ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്.സമാധാനം പുനസ്ഥാപിക്കാനാണ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്.അപ്പോള്‍ ചിലര്‍ക്ക് തലചുറ്റും,എരിയും.അക്രമണത്തിനു ആഹ്വാനം ചെയ്താല്‍ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പോലീസ് നടപടി സ്വീകരിക്കും.എന്തും ചെയ്യാന്‍ അധികാരമുണ്ടെന്നു കരുതി പുറപ്പെടരുത്.സമാധാനം തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നില വിട്ടു പെരുമാറരുത്.നവകേരള സദസ്സ് അലങ്കോലപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് കണ്ടത്.ഇത് അടിയന്തിരമായി അവസാനിക്കണം.കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാള്‍ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നില്‍ നിര്‍ത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജന്‍ ചോദിച്ചു.

Top