ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി വില്പന; 4 പേര്‍ അറസ്റ്റില്‍

ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്പനക്ക് വച്ച 4 പേര്‍ അറസ്റ്റില്‍. ആധാര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അടക്കമുള്ള വയാണ് ചോര്‍ത്തിയത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎന്‍ഐസിയുടെയും വിവരങ്ങള്‍ ചോര്‍ത്തിയതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

ഡാറ്റബേസില്‍ വന്‍ വീഴ്ചയുണ്ടെന്ന് ഒക്ടോബറില്‍ ഒരു അമേരിക്കന്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ICMR ഡാറ്റ ബേസില്‍ നിന്നും വിവര ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.ഒഡീഷ സ്വദേശിയായ ബിടെക് ബിരുദധാരി, 2 ഹരിയാന സ്വദേശികളും , ഒരു ജാന്‍സി സ്വദേശിയുമാണ് അറസ്റ്റിലായത്. കസ്റ്റഡിയില്‍ ലഭിച്ച ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമില്‍ വച്ചു പരിചയപ്പെട്ട സംഘം അതിവേഗം പണം സമ്പാദിക്കാന്‍ ലക്ഷ്യം വെച്ചാണ്, വിവരങ്ങള്‍ ചോര്‍ത്തിയതെന്നും അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെയും,പാക്കിസ്ഥാനിലെ തിരിച്ചറിയല്‍ രേഖയായ സിഎന്‍ഐസിയുടെ വിവരങ്ങളും ചോര്‍ത്തിയതായി പോലീസിന് മൊഴി നല്‍കി.

ICMR ഡാറ്റ ബാങ്കില്‍ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനക്ക് വച്ച കേസിലാണ് നാലുപേര്‍ അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ സൈബര്‍ യൂണിറ്റ് സ്വമേധയ എടുത്ത കേസിലാണ് പ്രതികളെ പിടികൂടിയത്. ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത സംഘം ഇത് ഡാര്‍ക് വെബില്‍ വില്‍പനയ്ക്ക് വച്ചതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്.

Top