പ്രജാപതിയും ബാല മനസും; നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപ്രസംഗം

കാസര്‍കോട്: നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപ്രസംഗം. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി അശ്ശീലം കാണിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടി വരുന്നത് കെട്ട കാലത്തെ രാഷ്ട്രീയത്തിന്റെ പരിഛേദംമാണ്. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക യാത്രയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തില്‍ കറങ്ങാന്‍ ഇറങ്ങുമ്പോള്‍ രാജാവ് നഗ്‌നനാണെന്ന് പറയന്‍ കെല്‍പുള്ള കുട്ടികള്‍ ഇല്ല എന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

പാവപ്പെട്ടവര്‍ പിച്ച ചട്ടിയുമായി നില്‍ക്കുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ വിനോദയാത്ര നടത്തുന്നത് പോലെ കളിച്ചും ചിരിച്ചും ലൈവിട്ടും നടക്കുന്നത് ജനത്തിന് മുന്നില്‍ നില്‍ക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണ്.ബസ് കാണാന്‍ ധാരാളം ആളുകള്‍ വരുമെന്ന് പറഞ്ഞ എ കെ ബാലന്റെ മനസ് പേരുപോലെ ബാല മനസാണ്.ദേവഗൗഡയുടെ പാര്‍ട്ടി പ്രതിനിധിയും യാത്രയുടെ ഭാഗമായതിനാല്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ വിളിക്കാമായിരുന്നുവെന്നും എന്‍.ഡി.എ – എല്‍.ഡി എഫ് സംയുക്ത യാത്ര ചരിത്ര സംഭവമാക്കാമായിരുന്നുവെന്നും ലീഗ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Top