തിരുവനന്തപുരം: ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് സിപിഎം. തെറ്റുതിരുത്തലിന്‍റെ ഭാഗമായുള്ള രേഖയ്ക്ക് സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.
ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നേതാക്കള്‍ ജനങ്ങളോട് ഇടപെഴകുന്ന രീതികളില്‍ അടിമുടി മാറ്റം നിര്‍ദേശിക്കുന്ന രേഖ നാളെ സംസ്ഥാനസമിതിയും ചര്‍ച്ച ചെയ്യും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദർശന പരിപാടി പൂർണ്ണമായി വിജയിച്ചില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദർശനങ്ങൾ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങൾ താഴേ തട്ടിലേക്ക് എത്തിക്കാൻ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും.