പ്രചാരണച്ചൂടില്‍; ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന്

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നവംബര്‍ 7ന് മിസോറാമിലും ഛത്തീസ്ഗഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

അതേസമയം തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായി കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും മുതിര്‍ന്ന നേതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആശങ്ക തുടരുന്നത്. ബി.ജെ.പി രാജസ്ഥാനില്‍ 76ഉം കോണ്‍ഗ്രസ് നൂറ്റിയഞ്ച് സീറ്റുകളിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഉണ്ട്.

ഭരണം നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി നന്ദ എന്നിവരെ രംഗത്തിറക്കി കൊണ്ടുള്ള പ്രചാരണമാണ് ബി.ജെ.പി മധ്യപ്രദേശില്‍ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയം ഉയര്‍ത്തി ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Top