പി എസ് സിയില്‍ അട്ടിമറി ; എല്‍.ഡി.സി നിയമനം 25 ശതമാനം മാത്രം

പാലക്കാട്: എല്‍.ഡി.സി നിയമനം അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

2018 മാര്‍ച്ച് 31-ന് അവസാനിക്കുന്ന റാങ്ക്പട്ടിക നിലവില്‍വന്ന് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും നിയമനം നടത്തിയത് 25 ശതമാനം മാത്രം.

ഇതോടെ, മുഖ്യപട്ടികയിലും ഉപപട്ടികയിലുമായുള്ള മുപ്പതിനായിരത്തോളം പേര്‍ക്ക് കാത്തിരുന്ന തൊഴിലവസരം നഷ്ടമാകും.

ഇതില്‍ പകുതിയിലേറെ പേര്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി ഒരു അവസരമുണ്ടാകില്ല.

ഇതോടെ, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറച്ച് നിയമനം നടത്തിയ എല്‍.ഡി.സി പട്ടികയായി ഇതുമാറും.

ജില്ലാടിസ്ഥാനത്തിലാണ് നിയമനം. എന്നാല്‍, മിക്കജില്ലകളിലും നിയമനം ഇഴയുകയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ റവന്യൂവകുപ്പിലും മറ്റുവകുപ്പുകളിലുമായി 25,000ത്തിലേറെപ്പേര്‍ വിരമിച്ചു. ഈ ഒഴിവുകളില്‍ നാമമാത്ര നിയമനമാണ് നടത്തിയത്.

Top