9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 കുതിച്ചുയരും, കൗണ്ട്ഡൗൺ ആരംഭിച്ചു

ചെന്നൈ: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 ഇന്നു കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നുള്ള വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.

ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെടും.

ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം6 (ഇഒഎസ്-6). ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്‌സൽ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്റെ ‘തൈബോൾട്ട്’ (2 ഉപഗ്രഹങ്ങൾ), യുഎസിലെ ആസ്‌ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങൾ എന്നിവയും ഇന്നു ഭ്രമണപഥത്തിലെത്തിക്കും.

Top