ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞടുപ്പിന്റെ ഏഴാം ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 7ാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിംഗ്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.
പഞ്ചാബ്- 13, ഉത്തര്‍പ്രദേശ്-13, ബംഗാള്‍-9, ബീഹാര്‍-8, മധ്യപ്രദേശ്-8, ഹിമാചല്‍ പ്രദേശ്-4, ജാർഖണ്ഡ്-3, ഛണ്ഡീഗഢ്-1 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണാസിയില്‍ മറ്റേനാളാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രിയുള്‍പ്പെടെ 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.
ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളുലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി അവസാനിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന തൃണമൂല്‍- ബിജെപി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം വെട്ടിക്കുറയ്ക്കുകയായിരുന്നു.