ലാലുപ്രസാദ് യാദവിന്റെ വൃക്കകള്‍ക്ക് ഗുരുതര തകരാറ്

റാഞ്ചി : ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന്റെ വൃക്കകള്‍ക്ക് ഗുരുതര തകരാറ്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുന്ന ലാലുവിന്റെ വൃക്കകള്‍ക്ക് 63 ശതമാനവും തകരാറ് സംഭവിച്ചതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പി.കെ. ഝാ അറിയിച്ചു.

രക്തത്തില്‍ അണുബാധയുണ്ട്. ചെറിയ തടിപ്പ് പോലെ കാണപ്പെട്ടത് പിന്നീട് വലുതായതിനെ തുടര്‍ന്ന് നീക്കം ചെയ്തു. അന്‍പതു ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. പ്രമേഹം, രക്തസമ്മര്‍ദം, വൃക്കയുടെ തകരാറ് എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ 14 വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 23 മുതല്‍ ജയിലിലാണ് അദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ലാലുപ്രസാദ് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

Top