ഭാര്യ വെടിയേറ്റ് മരിച്ച സംഭവം; യുവമോര്‍ച്ചാ നേതാവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍

shoot died

ലഖ്‌നൗ: വെടിയേറ്റ് കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യ സ്ത്രീധന പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ബന്ധുക്കള്‍. ഭാരതീയ ജനത യുവമോര്‍ച്ചാ നേതാവും യുവതിയുടെ ഭര്‍ത്താവുമായ രാഹുല്‍ സിംഗിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്റെ മകള്‍ സ്ത്രീധന പീഡനത്തിനിരയായിട്ടുണ്ടെന്ന് കാണിച്ച് 28കാരിയായ സ്‌നേഹലതയുടെ അച്ഛന്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഫത്തേപൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു യുവതി വെടിയേറ്റ് മരിച്ചത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതല്‍ രാഹുല്‍ സ്ത്രീധനമായി കാര്‍ ആവശ്യപ്പെടുകയാണെന്നും , ഇത് നല്‍കാത്തതിനാല്‍ മകളെ രാഹുല്‍ കൊലചെയ്യുകയായിരുന്നെന്നുമാണ് ആരോപണം.

രാഹുലുള്‍പ്പെടെ ആറ്‌പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ദൗലത്പുരിലേക്കുള്ള യാത്രയ്ക്കിടെ തങ്ങളുടെ കാര്‍ കൊള്ളസംഘം ആക്രമിച്ചുവെന്നും സ്നേഹലതയെ വെടിവെച്ചുവെന്നുമാണ് രാഹുല്‍ പോലീസില്‍ മൊഴി നല്‍കിയത്.

Top