ചണ്ഡിഗഡ് : ലക്ഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ടക്ക് ജീവപര്യന്തം തടവ്.
ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും കോടതിയില്‍ കെട്ടിവയ്ക്കണം. 75 കാരനായ തുണ്ടയ്ക്ക് ഇരട്ട സ്‌ഫോടനക്കേസിലാണ് ശിക്ഷ വിധിച്ചത്.
1996ലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ക്കു പരുക്കേറ്റിരുന്നു.
2013 ല്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ബന്‍ബാസയില്‍ നിന്നും 2013 ആഗസ്റ്റ് 16നാണ് തുണ്ടയെ പോലീസ് പിടികൂടിയത്.
കൊലപാതക കുറ്റം, ക്രിമിനല്‍ ഗൂഡാലോചന, അപകടകരമായ സ്‌ഫോടകവസ്തു കൈവശം വയ്ക്കല്‍ എന്നിവയാണ് പ്രധാനമായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.കേസില്‍ 43 സാക്ഷികള്‍ ഉണ്ടായിരുന്നു.
ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു.