ഭക്ഷണവും പണവും നല്‍കാതെ ആം ആദ്മി പാര്‍ട്ടി കബളിപ്പിച്ചതായി തൊഴിലാളികള്‍

aravind--kejariwal

ഹരിയാന: റാലിയില്‍ പങ്കെടുക്കുന്നതിന് വാഗ്ദാനം ചെയ്ത ഭക്ഷണവും പണവും നല്‍കാതെ ആം ആദ്മി പാര്‍ട്ടി കബളിപ്പിച്ചതായി തൊഴിലാളികള്‍. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ റാലിയില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ക്ക് 350 രൂപയും ഒരു നേരത്തെ ആഹാരവുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദ്ഗാനം ചെയ്തതെന്ന് ജനങ്ങള്‍ പറയുന്നു. ഇതനുസരിച്ച് കുടുംബസമേതമാണ് പലരും റാലിക്കെത്തിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത പണമോ ആഹാരമോ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ആരോപണങ്ങളോട് ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഹിസാറില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ ബിജെപി വിരുദ്ധ റാലി ‘ഹരിയാന ബച്ചാവോ’ യില്‍ പങ്കെടുത്തവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയില്‍ 2019ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഹിസാറില്‍ ആം ആദ്മി പാര്‍ട്ടി വമ്പന്‍ റാലി സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ സഭവിച്ചതു പോലെയുള്ള അത്ഭുതം ഹരിയാനയിലും സംഭവിക്കുമെന്നാണ് റാലിയില്‍ അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്. കെജരിവാളിന്റെ ജന്മസ്ഥലം കൂടിയാണ് ഹിസാര്‍.

Top