തിരുവനന്തപുരത്തെ കൊലപാതകം; വിനീതയുടെ മാലയ്ക്കായെന്ന് മൊഴി

തിരുവനന്തപുരം: കുറവന്‍കോണത്തെ യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ മാലമോഷണമെന്ന് പ്രതി രാജേഷിന്റെ മൊഴി. ഇതോടെ മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേഷ് കുറ്റം സമ്മതിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രാജേഷ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു.

പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

 

Top