കാത്തിരിപ്പിന് വിരാമം; കുറുപ്പ് റെക്കോഡ് തുകയ്ക്ക് ഒടിടി റിലീസ്

കേരള ചരിത്രത്തില്‍ തന്നെ അനിതര സാധാരണമായ ഒരു സംഭവമായിരുന്നു അബുദാബിയിലെ മറൈന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകം. മരണ ശേഷം കിട്ടുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കള്ള തെളിവുണ്ടാക്കാനായി തന്റെ ശരീര പ്രകൃതമുള്ളയാളെ കണ്ടെത്തി കൊലപ്പെടുത്തി മുങ്ങിയ ആളാണ് സുകുമാരക്കുറുപ്പ്. ഇപ്പോള്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും വ്യക്തമല്ലെങ്കിലും ഈയിടെ വീണ്ടും ഉയര്‍ന്ന് പൊങ്ങിയ പേരാണ് സുകുമാരക്കുറുപ്പിന്റേത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ‘കുറുപ്പ്’ എന്ന പേരില്‍ ചിത്രം ഒരുങ്ങുതായുള്ള പ്രഖ്യാപനം വന്നതിന് ശേഷമാണ് വീണ്ടും ഈ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായെത്തുന്ന ചിത്രം 35 കോടി മുതല്‍മുടക്കിലാണ് പൂര്‍ത്തിയാക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എിവിടങ്ങളിലായി 105 ദിവസങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനെടുത്തത്. ജിതിന്‍ കെ ജോസ് കഥയും ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ചിത്രം പെരുന്നാള്‍ റിലീസായി എത്തുമെന്ന് വാര്‍ത്തയുണ്ടായെങ്കിലും കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ, റെക്കോഡ് തുകയ്ക്ക് ചിത്രം ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ തന്റെ പിതാവിനെ കൊന്നവനെ മഹത്വവല്‍ക്കരിക്കരുതെന്ന് കാണിച്ച് സുകുമാരകുറുപ്പ് കൊന്ന ചാക്കോയുടെ മകന്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ടീസറില്‍ പറഞ്ഞ കുറുപ്പിന്റെ കഥാപാത്രത്തിന്റെ ഡയലോഗും തന്നെ വിഷപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – വിഘ്‌നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് – പ്രവീ വര്‍മ്മ, പ്രൊഡക്ഷന്‍ കട്രോളര്‍ – ദീപക് പരമേശ്വരന്‍, പി ആര്‍ ഒ – ആതിര ദില്‍ജിത്, സ്റ്റില്‍സ് – ഷുഹൈബ് ടാഗ, പോസ്റ്റര്‍ ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍.

Top