കുറവന്‍കോണം കൊലപാതകം; പ്രതി രാജേന്ദ്രനുമായി തമിഴ്‌നാട്ടില്‍ തെളിവെടുപ്പ്

തിരുനല്‍വേലി: കുറവന്‍കോണം കൊലപാതകത്തില്‍ പ്രതി രാജേന്ദ്രനുമായി തമിഴ്‌നാട്ടില്‍ തെളിവെടുപ്പ്. രാജേന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തിരുനല്‍വേലി കാവല്‍ കിണറിലാണ് തെളിവെടുപ്പ് നടക്കുന്നത്. പൊലീസ് പ്രതിയെയുമായി കാവല്‍ കിണറില്‍ എത്തിയിട്ടുണ്ട്. 17ഓളം വരുന്ന അന്വേഷണ സംഘമാണ് പ്രതിയോടൊപ്പം എത്തിയിട്ടുള്ളത്.

വിനീതയെ കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തിയിരുന്നു. മുട്ടടയിലെ ആലത്തറ കുളത്തില്‍ നിന്നാണ് പ്രതി ഉപയോഗിച്ച ഷര്‍ട്ട് കണ്ടെത്തിയത്.

വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. രക്തകറ പുരണ്ട ഷര്‍ട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് ഓട്ടോയില്‍ കയറി പോയത്. ഷര്‍ട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സും പൊലീസ് എത്തിച്ച മുങ്ങല്‍ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷര്‍ട്ടില്‍ രക്തകറയുണ്ട്. അതേസമയം ഷര്‍ട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.

 

Top