പിസി ജോർജ് പറഞ്ഞത് യാഥാർഥ്യം ,എതിരഭിപ്രായം പറയുന്നവരുടെ നാവരിയാൻ ശ്രമിക്കുന്നു: കുമ്മനം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ആർഎസ്എസ് നേതാവുമായ കുമ്മനം രാജശേഖരൻ. എതിരഭിപ്രായം പറയുന്നവരുടെ നാവരിയാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് കുമ്മനം   പ്രതികരിച്ചു. എന്ത് മതവിദ്വേഷ പ്രസ്താവനയാണ് പിസി ജോർജ് നടത്തിയത്, അദ്ദേഹം പറഞ്ഞത് യാഥാർഥ്യമാണ്, അത് വിശദീകരിക്കാനുള്ള അവകാശം ജോർജിനുണ്ട്. ഒരു വ്യക്തിക്ക് തൻറെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും കുമ്മനം പറയുന്നു.

‘പിസി ജോർജ് ചില കാര്യങ്ങൾ തൻറേടത്തോടെ വെട്ടിത്തുറന്ന് പറഞ്ഞു എന്നതുകൊണ്ടാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എതിർ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനും എതിർ അഭിപ്രായം പറയുന്നവരുടെ നാവരിയാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തിൽ ലൗ ജിഹാദും ഹലാലുമെല്ലാം ചർച്ച ചെയ്യുന്ന വിഷയങ്ങളാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന തരത്തിലുമായിരുന്നു പിസി ജോർജ് നടത്തിയ പ്രസ്താവന.

Top