അവര്‍ക്ക് ആരും യാത്രക്കാരല്ലായിരുന്നു, വീട്ടുകാര്‍; കരുതലിന്റെ ആ നന്മമരങ്ങള്‍ ഇനിയില്ല

കൊച്ചി: അവിനാശിയില്‍ ഉണ്ടായ വാഹനാപകടം നമ്മെ കൊണ്ടുപോകുന്നത് 2018ലെ ഒരു ഓര്‍മയിലേക്കാണ്. അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരാണ് ഇന്ന് നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. തങ്ങളുടെ ബസില്‍ കയറുന്നവര്‍ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാര്‍ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങള്‍ കൂടിയായിരുന്നു. അതാണ് ഇരുവരേയും മികച്ച സേവനത്തിലുള്ള അംഗീകാരം നേടികൊടുത്തത്.

2018 ജൂണ്‍ മൂന്ന്, എറണാകുളം-ബംഗളൂരു യാത്രക്കിടെ വാഹനത്തിലെ യാത്രക്കാരിക്ക് അപസ്മാരം ബാധിച്ചു. തുടര്‍ന്ന് ഇവരെ കൊണ്ട് വാഹനം തിരിക്കുകയും, ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ഈ നല്ല മനസിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് ഇരുവരും ഏറ്റുവാങ്ങി. ഇതു കൂടാതെ
കേരളത്തെ വിഴുങ്ങിയ മഹാ പ്രളയസമയത്ത് ബംഗളൂരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും ഈ രണ്ട് നന്മ മരങ്ങളും മുന്നിലുണ്ടായിരുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാരെ കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. അവര്‍ അഹങ്കാരികളാണ് എന്നാണ് പൊതുവെയുള്ള വിചാരം. എന്നാല്‍ ഗിരീഷും ബൈജുവും ജീവനക്കാരാകുന്ന ബസിലെ യാത്രക്കാര്‍ അവരെ മറക്കില്ല. അത്രക്കും മനുഷ്യ സ്‌നേഹികളാണ് ഇരുവരും.

2018ലെ സംഭവത്തിന് ശേഷം ‘കെഎസ്ആര്‍ടിസി എറണാകുളം’ എന്ന ഫെയ്‌സ് ബുക് പേജില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്..

ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് KSRTC ബസ് തിരികെ ഓടി.! ഈ മാസം മൂന്നാം തീയതി (03/06/2018)ആണ് ഡോക്ടര് കവിത വാര്യര് എറണാകുളം ബാഗ്ലൂര് വോള്വോയില് തൃശൂര്‌നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്. വഴിക്കു വച്ച് ഇവര്‍ക്ക് ഫിറ്റ്‌സ് വരികയും ബസ് ജീവനക്കാരന്‍ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ നന്മകളാണ് നാം ഇപ്പോള്‍ കുറച്ചുനാളായി വാര്‍ത്തകളില്‍ കാണുന്നത്. അതിലുമേറെയായി ഒരു ജീവന്‍ രക്ഷിക്കുവാന്‍ മുന്‍കൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാന്‍ പോകുന്നത്.

ബസിലെ ജീവനക്കാരന് ആയ ബൈജു വാളകത്തില്‍ പറയുന്നതിങ്ങനെ – ”ഏകദേശം നേരം വെളുക്കാറായപ്പോള് ഒരു യാത്രക്കാരന് മുന്നിലേക്ക് വന്ന് സാര് താക്കോല് ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള് പുറകില് ഒരു യാത്രക്കാരിക്ക് ഫിറ്റ്‌സ് ആണത്രെ.

ഞാന് താക്കോല് നല്കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര് വന്നിട്ട് പറഞ്ഞു ”ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.” ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്.

അപ്പോഴേക്കും ഞങ്ങള് ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില് അഡ്മിറ്റ് ചെയ്തശേഷം ബാഗ്ലൂര് ഐസിയെ ഇന്‌ഫോം ചെയ്തു. വേണ്ടകാര്യങ്ങള് ചെയ്ത ശേഷം എത്തിയാല് മതി എന്നു നിര്‍ദേശം ലഭിച്ചു. തൃശൂര് ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ് ചെയ്ത് കാര്യങ്ങള് പറഞ്ഞു. ”സാര് ഇവിടെ അഡ്മിറ്റ് ചെയ്യണേല്‍ അഡ്മിഷന് ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.” ”അതൊന്നും ഇപ്പോള് നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്റെ കാര്യം അല്ലേ ..!” എന്ന് ബെന്നി സാര്‍ പറഞ്ഞു.

ഡോക്ടര് കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില് ആയതിനാല് ഒരാള് ഇവിടെ നില്ക്കണം എന്നാലെ ട്രീറ്റ്‌മെന്റ് നടപടികളും ആയി മുന്നോട്ട് പോകുവാന്‍ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്‌ക്ക് ഏറ്റെടുക്കാന് പറ്റില്ലത്രേ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള് ബൈജു പറഞ്ഞു ”ഇവരുടെ ആരെങ്കിലും എത്തും വരെ ഞാന് നില്ക്കാം.” കണ്ട്രോള് റൂമില് വിളിച്ച് അന്വഷിച്ചപ്പോള് നിങ്ങള് ഒരാള്ക്ക് ബസ് ഓടിച്ച് ബാഗ്ലൂര് പോകാമെങ്കില് ഒരാള് ഹോസ്പിറ്റലില് നില്ക്കു മറ്റൊരാള് യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‌ദേശം ലഭിച്ചു..!

അങ്ങനെ ബൈജു ഹോസ്പിറ്റലില് നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കള് എത്തി ഡിസ്ചാര്ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവര് ഹൊസുര് റെയില്വേ സ്റ്റഷനില് ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന് കയറി ബസ് പാര്ക്ക് ചെയ്യുന്ന ബാംഗ്ലൂര് പീനിയയിലേക്ക് പുറപ്പെട്ടു….! നന്മയുടെ കരം നീട്ടിയ ഗിരീഷ് & ബൈജു ഒരായിരം അഭിനന്ദനങ്ങള്…

Top