സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റകള്‍ അടങ്ങിയ ഹൈബ്രിഡ് ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈബ്രിഡ് ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സര്‍വീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകള്‍ തിരുവനന്തപുരത്ത് എത്തി. ഇതാദ്യമായാണ് സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റകള്‍ അടങ്ങിയ ഹൈബ്രിഡ് ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമാകുന്നത്.

42 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബസില്‍ 15 സ്ലീപ്പര്‍ ബര്‍ത്തുകളും 27 സെമി സ്ലീപ്പര്‍ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസില്‍ ഉള്ളത്. ഓരോ സീറ്റിലും പ്രത്യേകം ചാര്‍ജിംഗ് പോയിന്റുകളും ലൈറ്റുകളും ഉണ്ട്. ഓണ്‍ലൈന്‍ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകള്‍, അനൗണ്‍സ്മെന്റ് സംവിധനം അങ്ങനെ നീളുന്നു പ്രത്യേകതകള്‍.

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ നല്‍കുന്ന സേപ്പോസിറ്റ് തുക ഉപയോഗിച്ചാണ് ഒരു എസി ബസും ഒരു നോണ്‍ എസി ബസും വാങ്ങിയത്. ലാഭത്തിന്റെ വിഹിതം താത്കാലിക ജീവനക്കാര്‍ക്കും നല്‍കും. എസി ബസിന് 50 ലക്ഷവും നോണ്‍ എസിക്ക് 43 ലക്ഷവുമാണ് വില. തിരുവനന്തപുരത്ത് എത്തിച്ച രണ്ട് ബസുകളും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് സര്‍വീസ് ആരംഭിക്കും.

Top